തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു മന്ത്രിയെ ഇൻ്റർവ്യൂ ചെയ്ത മലയാളത്തിലെ പ്രമുഖ ചാനലായ മനോരമ ന്യൂസ് ചെയ്ത ജോലി മഹത്തരമായി. മന്ത്രിയുടെ നിഷ്കളങ്കമായ ലീലാവിലാസങ്ങളും കളികളും കളിപ്പാട്ട ഇടപാടുമായിരുന്നു പ്രത്യേക സ്റ്റോറിയുടെ ഇതിവൃത്തം. കുറ്റം പറയരുതല്ലോ മന്ത്രിയുടെ ചെറുപ്പം മുതലുള്ള കളിഭ്രാന്ത് ശൈശവ ഭാവത്തോടെ അവതരിപ്പിക്കാൻ ചാനലിനും അഭിമുഖത്തിന് നിന്ന് കൊടുത്ത മന്ത്രിക്കും സാധിച്ചു. പക്ഷെ ഏതോ ഒരു സിനിമയിൽ മോഹൻലാലിൻ്റെ കഥാപാത്രത്തോട് ഷമ്മി തിലകൻ്റ ഇൻസ്പെക്ടർ കഥാപാത്രം ചോദിച്ച ചോദ്യം ഇവിടെ ചാനലിൻ്റെ സാമൂഹിക മാധ്യമ പേജിൽ കമൻ്റായി പ്രത്യക്ഷപ്പെട്ടു എന്നതാണ് ആ ഇൻ്റർവ്യൂ നൽകിയ ഒരു ഗുണം. എന്ത് കളിയാടാ നീ കളിച്ചത് എന്നാണ് ഷമ്മി തിലകൻ്റെ കഥാപാത്രം സിനിമയിൽ മോഹൻലാലിനോട് ചോദിച്ചത്. ജനം അതേ ചോദ്യം മറ്റ് പല വഴികളിലൂടെ ചോദിക്കുന്ന കാഴ്ചയാണ് ചാനലിൻ്റെ സാമൂഹിക മാധ്യമ പേജിൽ കാണാൻ കഴിയുന്നത്. ജനാധിപത്യത്തിൻ്റെ മഹനീയമായ അഭിപ്രായ സ്വാതന്ത്ര്യ അവകാശമായി വേണം ഇതിനെ കാണാൻ. അതും ലോക ജനാധിപത്യ ദിനാചരണത്തിൻ്റെ പിറ്റേന്ന് ചാനൽ പുറത്തുവിട്ട ആ അഭിമുഖം ശ്രദ്ധേയമാകുന്നത് അതുകൊണ്ടാണ്. ജനം നേരിട്ട് വിമർശിക്കുന്ന ഇത്തരം വ്യക്തികളെ തിരഞ്ഞെടുത്ത് വിടുന്ന പൗരൻമാർ കൂടി ശ്രദ്ധിക്കേണം ഇതൊക്കെ. മനുഷ്യനല്ലേ, തെറ്റ് പറ്റില്ലേ എന്നതൊക്കെ ചോദിക്കുന്നത് ശരിയാണ്. തെറ്റുപറ്റാത്തവരായി ആരുണ്ട് ഗോപൂ... എന്ന പ്രയോഗവും ശരിയാണ്. പക്ഷെ തെറ്റുകൾ മാറി മാറി പതിവായും സ്ഥിരമായും ചെയ്യുന്നവരെയും ചെയ്ത തെറ്റുകളിൽ പശ്ചാത്തപിക്കാത്തവരെയും ജനാധിപത്യത്തിൽ നിയമനിർമാണത്തിന് വേണ്ടി കയറ്റി വിട്ടാൽ?
ഉത്തരം കണ്ടെത്തുക തന്നെ വേണം
The minister said he likes toys. What are you kidding people...